കൊടകര: വായനക്കാര്‍ പുസ്തകങ്ങളെ തേടിയെത്തുന്ന സാമ്പ്രദായികരീതികളെ പൊളിച്ചെഴുതുകയാണ് യുവ എഴുത്തുകാരന് ഷെഫി കൊട്ടാരത്തില്‍. സാഹിത്യവേദികളിലും സംഘടനകളുടെ സമ്മേളനസ്ഥലങ്ങളിലും ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളിലും തന്റെ കവിതാസമാഹാരവുമായി ഈ എഴുത്തുകാരന് എത്തും.
പത്തുവര്‍ഷംമുമ്പ് എഴുതി പ്രസിദ്ധീകരിച്ച "സമാക്ഷരങ്ങളുടെ സമര്‍പ്പണം' എന്ന നുറുങ്ങുകവിതാസമാഹാരമാണ് ഷെഫി ഇങ്ങനെ വായനക്കാരെ തേടിപ്പിടിച്ചു വില്പന നടത്തുന്നത്. ഇതുവരെ പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ ഇങ്ങനെ വിറ്റഴിച്ചു. മുപ്പതോളം നുറുങ്ങുകവിതകളടങ്ങിയ ഈ പുസ്തത്തിന്റെ 22-ാം പതിപ്പാണ് ഇപ്പോൾ വിൽക്കുന്നത്.
പുസ്തകത്തിന് ആമുഖക്കുറിപ്പ് എഴുതിനല്‍കിയത് പ്രശസ്ത എഴുത്തുകാരായ എന്‍.എസ്. മാധവന്, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, സോബിന്‍ മഴവീടന്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരാണ്.
ഇന്നലെ കൊടകരയില്‍ നടന്ന കേരള ഇലക്ടിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനനഗറിലും ഷെഫി പുസ്തകവുമായെത്തി. ഷെഫിയുടെ പ്രണായാക്ഷരങ്ങളുടെ കിത്താബ് എന്ന രണ്ടാമത്തെ പുസ്തകവും ആസ്വാദകരുടെ പ്രശംസ നേടിയിട്ടുണ്ട്.
ഭിന്നശേഷിക്കാരനായ ഷെഫി ചേര്‍പ്പ് പടിഞ്ഞാറ്റുമുറി സ്വദേശിയാണ്. കേരള വീല്‍ചെയര്‍ ക്രിക്കറ്റ് ടീം അംഗമായ ഷെഫി മികച്ചൊരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.